വാസന
സേതുവിന്റെ പാട്ട് അതിഗംഭീരമാണ്.ലോകർക്കെല്ലവർക്കും ഒരുപോലെ ഇഷ്ടം.
എല്ലാവർക്കും സേതുവിന്റെ പാട്ടുമതി .നാട്ടുകാർക്കും വീട്ടുകാർക്കും ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾ
ഒരു ഹരമാണ് സേതുവിന്റെ പാട്ട്.മൂന്നാം ക്ലാസ്സിൽ പടിച്ചുകോണ്ടിരിക്കുമ്പോ തുടങ്ങിയതാണ്സംഗീതം.
രാഘവൻ ഭാഗവതർ ഒരു കാരണം മാത്രം .എന്നാൽ ഇന്നു സേതുവിന്റെ മുന്നിൽ അദ്ദേഹം ആരുമല്ല.തന്റെ
ഗുരുവിനോടുള്ള ഭക്തി സേതു ഒരിക്കലും മറക്കാറില്ല. കച്ചേരികൾക്കായി വിദേശങ്ങളിൽ പോയി മടങ്ങുമ്പൊൾ രാഘവൻ ഭാഗവതർക്ക് ഒരു ഉപഹാരം ഉറപ്പാണ്. ഇഷ്ടപ്പെടുന്നതു കുപ്പിതന്നെ. സേതുവിന്റെ തലമുട്ടുകാണുമ്പോൾ ചോദിക്കും സ്കോചാണോ കയ്യിൽ- പാവം വയ്യ
ഇപ്പോൾ പാട്ടുപദിപ്പിക്കാനൊന്നും പോകരില്ല . സേതുവിന് ഒരു വാശിയായിരുന്നു പാടി പാടി ഒരു
വലിയ ധനികനാകണം .അതു പോലെതന്നെ ധനവും സം മ്പാദ്യവും നേടി ലോകാരാധ്യനായ്
വളർന്നു. കൊട്ടാരസമാനമായവീട്ടിൽ സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉള്ളൂ . സേതുവിന്
എല്ലാം തന്റെ അമ്മ മാത്രമായിരുന്നു . അമ്മയുടെ സന്തോഷമായിരുന്നു സേതുവിന്റെ സന്തോഷം.
അമ്മയുടെ കണ്ണൊന്നു നിറഞ്ഞാൽ പിന്നെ സേതുവിന് പാട്ടില്ലായിരുന്നു. ഇതറിയാവുന്നതുകൊണ്ട്
മകന്റെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച ആ അമ്മ സേതുവിന്റെ മുൻപിൽ
എന്നും സന്തോഷവതിയായ് കാണപ്പെട്ടു തന്റെ യാതൊരു ദുഖവും മകനെ ആ അമ്മ അറിയിച്ചിട്ടില്ല
മൂന്നാമത്തെവയസ്സിൽ വീട്ടിലെത്തിയ രാഘവൻ ഭാഗവതരാണ് സേതുവിന്റെ പാടാനുള്ള വാസനയെപ്പറ്റി അമ്മയോടു പറയുന്നത് .സേതുവിന്റെ അച്ശ്ചൻ അതത്ര ശ്രദ്ദിച്ചതായ് ഭാവിച്ചില്ല
തന്റെ ഭർത്താവ് മരിച്ചതിനു ശേഷം അമ്മ സേതുവിന്റെ പാടാനുള്ള വാസനക്കനുസരിച്ച് അവനെ വളർത്തി.രാഘവൻ ഭാഗവതരുടെ അടുക്കൽ കൂടുതൽ സമയം അവനെ കൊണ്ടുചെന്നാക്കി. പാളമടക്കിക്കുത്തി പാത്രങ്ങളാക്കിവിറ്റും,ചീരപാകി മുളപ്പിച്ചുവിറ്റും അഷ്ടിക്കുള്ള വക അമ്മ ഉണ്ടാക്കുമായിരുന്നു.മകന്റെ പഠിത്തതിനുവേണ്‍്ടതെല്ലാം കഠിനാദ്വാനം ചെയ്തു സേതുവിന്റെ അമ്മ ഉണ്ടാക്കി സേതു ഇന്ന് കയ്യെത്താത്ത ദൂരങ്ങളിൽ എത്തി നിൽക്കുകയാണ് സേതുവിന്റെ അമ്മ സന്തോഷവതിയാണ് ।അറുപത്ഞായിട്ടും ജരാനരകളോന്നും ബാധിച്ചിട്ടില്ല ।പ്രത്യേകിച്ച് അസുഖങ്ങള്‍ ഒന്നുംതന്നെയില്ല
അമ്മയുടെ അനുഗ്രഹം വാങ്ങാതെ ഒരു കച്ചേരിക്കും സേതു പോകാറില്ല।അതാണ് തന്റെ പാട്ടിന്റെ വിജയമെന്നു സേതു വിശ്വസിച്ചിരുന്നു।ദിവസങ്ങളും കാലങ്ങളും ഒരു പാടുകഴിഞ്ഞു ।ഒരു ദിവസം രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് കുറെനേരം കാത്തിരുന്നു അമ്മയുടെ കൈ കൊണ്ട്ദിവസവും കിട്ടാറുള്ള നെയ്കാപ്പി കിട്ടിയില്ല।ചെന്നു നോക്കിയപ്പോള്‍ അമ്മ കിടക്കുകയായിരുന്നു।സേതുവിന് ആകെ പരിഭ്രമമായ് ।അമ്മയ്ക്കെന്തുപറ്റി സേതു അമ്മയെ തട്ടിവിളിച്ചു।പെട്ടെന്ന് സിഖനിദ്രയില്‍ നിന്നെന്നോണം അമ്മ ഞെട്ടിയുണര്‍ന്നു ।എന്തുപറ്റിഅമ്മയ്ക്ക് സേതു ചോദിച്ചു ?കാലുവേദനകൊണ്ട് രാത്രി ഉറങ്ങാന്‍ പറ്റിയില്ല നേരം പുലര്‍ന്നതരിഞ്ഞില്ല।അമ്മ എഴുന്നേറ്റു സേതുവിന് ആശ്വാസമായി
Friday, October 30, 2009
Sunday, April 19, 2009
Wednesday, February 18, 2009
ജീവിതം
ജീവിതത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുനത് പ്രധാനമായും പരാമര്‍ശിക്കേണ്ടതു കുടുംബം തന്നെയാണ് ;കുടുംബങ്ങള്‍ ഇന്നു എവിടെ എത്തി നില്ക്കുന്നു .കുടുംബങ്ങള്‍ എപ്രകാരമാണ്കാണപ്പെടുന്നത് ?ജീവിത രംഗമാകെ വഴിമുട്ടിനില്‍ക്കുന്നതുപോലെ .ലോകമാകെ ഇതുതന്നെയാണ്സ്ഥിതി ഏത് ജാതിയിലും ,മതത്തിലും ,ദേശത്തിലും,ഭാഷയിലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ് . അവന്റെ വികാര വിചാരങ്ങള്‍ക്കും മനസിനും സ്വഭാവത്തിനും സാമ്യമുണ്ട് .അവന്‍ അവനെത്തന്നെഭരിക്കുകയും അതേസമയം ഭരിക്കപ്പെടുകയും ചെയ്യുന്നു .കുതറാനുള്ളവെമ്പലാണ് മുന്നില്‍ ! ആരില്‍നിന്നും എന്തില്‍നിന്നും അവനില്‍നിന്നുതന്നെയും കുതറിമാറുന്നതിനു. പക്ഷേ സാധിക്കുന്നില്ല സാധിക്കുന്നുത് ആരാജകത്തത്തിന്റെ സൃഷ്ടിയാണ് .കുടുംബങ്ങളാകെ ആരാജക്ത്വതിലുംഅരക്ഷിതത്വതിലും എത്തപ്പെട്ടിരിക്കുന്നു സമൂഹവും രാജ്യവും ലോകവും ഇതിന്റെ കെടുത്തി പേറുന്നുഎങ്ങനെ പുറത്തുകടക്കും ?ചിന്തിക്കേണ്ടുന്ന വിഷയമാണ് .
ഒന്നാമതായി ,വ്യക്ത്യാധിഷ്ടിതമാണ് ജീവിതമെന്കിലും കുടുംബത്തിലാണ് അസ്ഥിത്ത്വം എന്ന് തിരിച്ചറിയേണ്ടതുണ്ട് നല്ലവനും കെട്ടവനും സന്മാര്‍ഗ്ഗിയും അസന്മാര്‍ഗിയും എല്ലാം വരുന്നതുവീടുകളില്‍ നിന്നാണ് .അച്ഛനമ്മമാരില്‍നിന്നാണ് ;ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ നിന്നാണ് .അവിടെയാണ്ആദ്യം തിരുത്ത് വരേണ്ടത് ;അച്ഛന്‍ അച്ചനാരെന്നും അമ്മ അമ്മയരെന്നും ഭാര്യ ഭാര്യയരെന്നുംഭര്ത്താവ് ഭാര്താവാരെന്നുമുള്ള തിരിച്ചറിവ് തങ്ങളുടെ ഇടപെടലും വാക്കും പ്രവര്‍ത്തിയും മക്കള്‍കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവ് .ഈ അറിവില്ലതെയുള്ള ജീവിതംകൊണ്ടുപോകുന്ന മാതാപിതാക്കള്‍ മക്കളെ എത്ര വിദ്യാ സ്മ്പന്നരാക്കാന്‍ ശ്രമിച്ചാലും പ്രബുധതയുള്ളവ്രാക്കാന്‍ ശ്രമിച്ചാലും അതെല്ലാം ജലരേഖകള്‍ അവുകയെയുള്ളു
അച്ഛനെ കുറ്റപ്പെടുതുന്നഅമ്മയും ,അമ്മയെ കുറ്റപ്പെടുത്തുന്ന അച്ഛനും മക്കളില്‍ സൃഷ്ടിക്കുന്നഅവബോതം വളരെ താഴ്ന്ന നിലയിലുള്ളതാണ് എന്ന് അവരറിയുന്നില്ല .ഇതിലൂടെമക്കളുടെ ഉള്ളില്‍പതിയുന്ന അച്ഛനമ്മമാരുടെ ചിത്രം വികലവും വികൃതവും ദയാധാക്ഷിന്യം അര്‍ഹിക്കാത്തവിധംകുറ്റകരവും ആയിരിക്കും മക്കളുടെ ഉള്ളില്‍ അച്ഛനമ്മമാര്‍ കുറ്റവാളികളാകുന്നു അങ്ങനെയുള്ള മാതാപിതാക്കള്‍ക്ക് ഒരിക്കലും മക്കളെ തിരുത്തുവാനോ നേര്‍വഴിക്കുനയിക്കുവാനോ സാധിക്കുകയില്ല മക്കള്‍ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാന്‍ മടിയുണ്ടാവുന്നതെങ്ങിനെ?അച്ഛനമ്മമാരോട് ദയതോന്നുന്നതെങ്ങിനെ അച്ഛനമ്മമാരോട് ദയയും സ്നേഹവും തോന്നത്തവന് മറ്റുള്ളവരോട് എങ്ങിനെദയയും സ്നേഹവും തോന്നും ?അവരോടുതന്നെ അവര്‍ക്കെങ്ങിനെ ദയയും സ്നേഹവും തോന്നും അവര്‍അവരോടുതന്നെ പകയും വിദ്വേഷവും വച്ചുപുലര്‍ത്തും .അവസരം വരുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക്മുന്‍പില്‍ പുറത്തെടുക്കും .ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക ആര്‍ക്കു അവരെ നേര്‍വഴിക്കുനയിക്കനോക്കും ?വലിയ ഒരു പ്രതിസന്ധിയുംസാമുഹികപ്രസ്നവുമാണു ഇതു സമൂഹത്തില്‍സൃഷ്ടിക്കുന്നത് ഏറിയും കുറഞ്ഞും ഇതിന്റെ പ്രതിഭലനം രാജ്യത്തും ലോകത്തും ഉണ്ടാകുന്നു .ഇതെങ്ങിനെ മാറ്റിയെടുക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
Tuesday, February 17, 2009
ശരീരം
നമ്മള്‍ ഇന്നുകാണുന്ന ഈ ശരീരം അതിന്റെ പരിണാമം ,നിലനില്പ് ഇവയെ കുറിച്ചുനമ്മള്‍ക്കെന്തരിയാം അറിവിലും കൂടുതല്‍ അറിയാത്തതാകയാല്‍ നമുക്കു മഹത്വച്ചനങ്ങളിലേക്ക് തിരിഞ്ഞു നോക്കാം ;
"അനേകായിരം ജന്മങ്ങളായിട്ടു വലയം ചെയ്തിരിക്കുന്ന ജീവന്റെ പരിണാമമാണ് ഈ ശരീരം എന്ന്കാണുന്നു. ഈ ജീവനിലുള്ള പുണ്യക്കുറവ് ശരീരം എന്ന കര്‍മ്മത്തില്‍ പലവിധത്തിലുള്ളവ്യാധികളായിട്ടാണ് നില്ക്കുന്നത് ഇങ്ങനെയുള്ള കര്‍മ്മ വ്യാധികളെ നിവാരണം ചെയുന്നത്കര്‍മ്മത്തിലൂടെ പുണ്യം തേടിക്കുന്ന ധര്‍മ്മ ഗതിയിലൂടെയാണ് " .
ഈ സമൂഹത്തില്‍ നമ്മള്‍ ജീവിക്കുന്നത് ഏറിയാല്‍ അറുപതോ നൂറോ കൊല്ലം അതില്‍നമ്മളെക്കുറിച്ച് അറിവുള്ള സമയം ഏറ്റവും തുച്ചമാണ് അതിനാല്‍ ആ നല്ല സമയങ്ങള്‍മറ്റുള്ളവരുമായിട്ടു കലഹിക്കാതെ പകരം എന്താണ് ലോക നിയതിയായിട്ടു വരേണ്ടത് അത്ചെയ്തെടുക്കാനുള്ള ധര്‍മ്മ ഗതിയാണ് നമ്മുടെ ജീവിതം .ഇതാണ് എന്റെ ചിന്തയില്‍ ശരീരത്തെകൊണ്ടുള്ള ധര്‍മം
ഗീതാകാരന്റെ വാക്കുകളിലൂടെ നോക്കുമ്പോള്‍ "ശരീരം ആദ്യം ഖലു ധര്‍മ സാധനം " ആദ്യം ശരീരമാണ് നമ്മള്‍ ശുധ്ദമാക്കേണ്ടതും സൂക്ഷിക്കേണ്ടതും.ആരോഗ്യമുള്ളതും ശുദ്ധവുമായ മനസിലെ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവുകയുള്ളു
Wednesday, February 11, 2009
സനാതനം
ഭാരതീയ സംസ്കാരം എന്നത് സനാതനം ആണ് അത് ഒരു ജാതിക്കോ മതത്തിനോ അടിപ്പെട്ടുകഴിയുന്നതല്ല . സനാതനം എന്നാല്‍ എന്നും നൂതനമായത് അല്ലെങ്കില്‍ എന്നും നിലനില്‍ക്കുന്നത് എന്നാണു അഭിജ്ഞമതം അപ്പോള്‍ അങ്ങനെയുള്ള ഭാരതീയ സംസ്കാരത്തെ മതം (അഭിപ്രായം) കൊണ്ടറിഞ്ഞ് ജീവിതം കൊണ്ടെടുത്തു മാനവരാശിക്ക് നന്മയായി പകര്ന്നു കൊടുക്കാന്‍ കഴിന്ന ഭരണകര്‍ത്തകളെയാണ് നമ്മുകിന്ന്‍ ആവശ്യം . നിര്‍ഭാഗ്യവശാല്‍ ഭാരതത്തില്‍ അങ്ങനെ ഏതാനും കുറച്ചു ഭരണകര്‍ത്താക്കളെ ഉണ്ടായിട്ടുള്ളൂ. അങ്ങനെ നോകുമ്പോള്‍ അതാതു കാലങ്ങളില്‍ വരുന്ന ധര്മ്മം ആരില്‍ കുടി നമ്മുക്ക് കിട്ടും . ഈ ചിന്ത എന്നെ എത്തികുന്നത് .ശ്രിബുദ്ധന്‍ മുതല്‍ മുത്തുന്ബി വരെ വന്നിരിക്കുന്ന മഹാത്മകള്‍ പറഞ്ഞുതരുവാന്‍ ശ്രമിച്ചതും ഒന്നുതന്നെ എന്നണ്'.
Friday, January 16, 2009
മതം
മതം എന്നാല്‍ അഭിപ്രായമാണ് കാലാകാലങ്ങലില്‍ വന്ന മഹാന്മാര്‍ ആവരുടെ ചിന്തകളെ സ്വാംശീകരിച്ച് സമൂഹത്തിനുനല്കി അതിനെ പിന്‍തുടര്‍ന്നു വന്നവരെ നമ്മല്‍ മതവിശ്വാസികളാക്കി .ജാതിയും,മതവും പറഞ്ഞ് ലോകത്തിന്‍െറപൊതുസ്വത്തായ ആചര്യന്മാരെ വേലികെട്ടിനുള്ളിലാക്കി. ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും ലോകത്തിന്‍െറ മക്കളല്ലേ? ത്യാഗമെന്നമതം സ്വീകരിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ഒരുമയില്‍ ഒരുമിച്ചു വീടിനും നാടിനും വേണ്ടീ വേലചെയ്യേണ്ടുന്ന നമ്മള്‍ ജാതിയും മതവും പറഞ്ഞു എന്തിനു ഭിന്നിക്കണം. ജാതിക്കും ,മതത്തിനും,വര്‍ഗ്ഗ വര്‍ണ വ്യത്യാസങ്ങള്‍ക്കും അതീതമായ ഒരു ചിന്ത നമുക്കു വേണം. നാളത്തെ ലോകത്തിനു വെളിച്ചം പകരേണ്ടുന്ന നമ്മുടെ മക്കള്‍ക്കു വേണ്ടി ധര്മ്മബോധം കൊടുക്കാന്‍ നമുക്കു കഴിയണം.അങ്ങനെ നമ്മളുടെ മക്കളിലൂടെ ലോകമനസാക്ഷിയെ നന്മപ്പെടുത്തുന്ന ഒരു മതം അതാണു നമുക്കു വേണ്ടത് .
Friday, January 9, 2009
മാതൃഭാഷ
വളരെ ഏറെ ചര്‍ച്ചചെയപ്പെടുന്ന ഒരുവിഷയമാണ് വിദ്യാഭ്യാസം വലുതും ചെറുതുമായ അറുനൂറില്‍പരംനാട്ടുരാജ്യങ്ങളും വിഭിന്നമായ ആചാര്യമാര്യധകളും വേഷവിധാനങ്ങളും കലര്‍ന്നുപുലര്‍ന്ന ഒരു ദേശീയത ആയിരുന്നു ഭാരതത്തിന്റെത് ആര്യഭാഷകളു ദ്രാവിടഭാഷകളും ഉള്‍പെട്ട വാമൊഴിയും വരമോഴിയുള്ളതുമായ വളരെഭാഷകള്‍ ഇവിടെ പ്രചരിച്ചിരുന്നു .ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു .സമാനജന്യതയുള്ളവയെന്നും പരസ്പരബന്ധം ഇല്ലാതവയെന്നും തോന്നിക്കുന്ന വളരെയെരെഭാഷകള്‍ .അഭ്യസ്തവിധ്യര്‍ക്കു ഇണക്കുഭാഷയായും ആഗോളതലത്തില്‍ ഒരുസംബര്‍ക്ക ഭാഷയായും വളര്ന്നു പുഷ്ടിപ്രാപിക്കാന്‍ സാധിച്ച ഇംഗ്ളീഷ് .അതിന്റെ പ്രാധാന്ന്യം ബോധ്യപ്പെടുത്തി കൊണ്ടിരിക്കവേ തന്നെ ദേശീയ ഭാഷയായി ഹിന്ദി നിര്ദേശിക്കെപട്ടുഇടക്കാല ക്രമീകരണം എന്നനിലയില്‍ ഒരു ത്രി ഭാഷ പദ്ധതിയില്‍ മാതൃഭാഷ,ഹിന്ദി ,ഇംഗ്ളീഷ് എന്നിവയ്ക്ക് സ്ഥാനം നല്‍കപ്പെട്ടു ക്രമേണ ഇംഗ്ളീഷ് പിന്‍ വലിക്കപ്പെടുകയും അതിന്റെ സ്ഥാനം ഹിന്ദി ഏറ്റെടുക്കുകയും ചെയ്യുമെന്നുള്ള പ്രത്യാശ തല്‍പ്രനെതാക്കല്‍ക്കുണ്ടായിരുന്നു ഏതൊരാളുടെയും ആത്മാവിലേക്ക് അമ്മയുടെ മുലപ്പാലിനൊപ്പം അഗിരണംചെയ്യപ്പെടുന്ന ഒന്നാണ് അവന്റെ മാതൃഭാഷ അതിനാല്‍ ഗ്രഹനക്ഷമതയും സംവേധനക്ഷമാതയും മാതൃഭാഷയ്ക്ക് കൂടുതല്‍ ഉണ്ടെന്നു സമ്മതിക്കണംഅതിനാല്‍ ബോധനഭാഷ മാതൃഭാഷ തന്നെ ആയിരിക്കണം
Subscribe to:
Posts (Atom)